2020 ഫെബ്രുവരി 19, ബുധനാഴ്‌ച

ഒരാൾക്കൂടി..

കാലങ്ങൾക്ക് ശേഷമാണ് ഞാൻ നാട്ടിലെത്തിയത്.
മൂന്നാം ദിവസമാണെന്നാ 
ണോർമ്മ , 
 പ്രഭാത പ്രാർത്ഥന കഴിഞ്ഞൊരു സിന്കൾ
ടീയടിച്ചൊരു മയക്കമുണ്ട്.
മണിക്കൂറുകളോളം ഉറങ്ങുന്ന സമാന ശാന്തത
മനസിന് ലഭിക്കുന്ന പ്രതീതിയാണതിന് .
      അവിചാരിതമായാണ് 
ആഫോണ് കാൾ കേട്ടുണർന്നത്. 
    റിസീവർ കയ്യിൽ തരാൻ
സുരയ്യയോട് ആംഗൃം കാണിച്ചു. ഉറക്കെ ശബ്ദിച്ചാൽ മകളുണർന്ന്
ബഹളം വെക്കും   റിസീവർ കയ്യിൽ വാങ്ങി.
മറു തലയ്ക്കൽ ജേഷ്ഠൻ
റഹ്മാനാണ്. 
കൂട്ടുകാരൻ ഖാലിദിന്റെ
ബാപ്പ മരിച്ചത് പറയാൻ
വിളീച്ചതായിരുന്നു.ഉടനെ
തയ്യാറായി നില്ക്കാൻ പറഞ്ഞിട്ടുണ്ട്.  മതിലപ്പുറമാണേലും
മൈൽദൂരമുണ്ടു 
മതിലിനെന്ന് പറഞ്ഞത്
പോലെയാണവസ്ഥ!മരണ
 വീട് ദൂരെ അല്ലെങ്കിലും
റോഡ്  വറ്റിയൊഴിഞ്ഞൊ 
രുപുഴപോലെയാണന്ന് .
   യാത്രയിലുടനീളം മരണ
വീടിനെ വേട്ടയാടിയ വിധി യുടെ ക്രൂരതയുടെ താണ്ഡവങ്ങളെ ക്കുറിച്ചായിരുന്നു.
    ഞങ്ങളുടെ സംസാര വിഷയത്തിന്റെ കാഠിനൃ 
ത്തിൻ കടയ്ക്കൽ കത്തി
വെക്കാനെന്നോണം ഒരു
മോട്ടോർ ബൈക്ക് ഞങ്ങളെ മറികടന്ന് ദൂരെ
 മറഞ്ഞു.
    കഴുതേടൊരു പോക്ക്
കണ്ടില്ലേ ?
" ഓന്റമ്മക്ക് വായു ഗുളിക
 വാങ്ങാനുള്ള പോക്കാണ്".
അവനങ്ങനെയാണ്, മൂക്കിനു തുന്ബിലാണ് ശുണ്ഠി , നാവിൻ തുമ്പിൽ
തെറിയും.  
 പലവട്ടം പറഞ്ഞു കൊടുത്തതാണ്.മറവികൂടെപ്പിറപ്പുമാണ്, എന്ത്ചെയ്യാനാ!!
  സംസാരിച്ചു സംസാരിച്ചു സംഭവസ്ഥലത്തെത്തിയതേയറിഞ്ഞില്ല .
 മുറ്റം മുഴുവൻ, ജനനിബിഢമായിരുന്നു .
ദുഃഖ സൂചകമെന്നോണം
മേഘം മൂടിക്കെട്ടി കർക്കിടകത്തിലെ സായന്തനത്തെ വെല്ലും
വിധം ശോക മൂക
മായിരുന്നു .
ജേഷ്ഠൻ ധൃതിയിൽ
വീടിനകത്ത് കയറി.
പിന്നാലെ ഞാനും.
വീടിനുള്ളിൽ നിന്നും
വിതുമ്പലും പുലമ്പലും
മാറ്റുരയ്ക്കുന്നതും വന്ന
വർ വന്നവർ സഹവർത്തി
കളിൽ സാന്ത്വനം ചൊരിയുന്ന തൊന്നും
കാരൃമായെടുക്കാൻ നില്ക്കാതെ ഞാനകത്ത്
കയറി.     തീയിലുരുക്കിയുറച്ചത്
വെയിലിൽ വീണ്ടുമുരു
കില്ലല്ലോ !
വിശുദ്ധ ഖുർആനിലെ
അർത്ഥവത്തായ വരികൾ
ആഴ്ന്നിറങ്ങിയ കർണപു
ടങ്ങൾ വരാനിരിക്കുന്ന
ജീവിതത്തിൽ വർത്തിക്കേ 
ണ്ടതിനെക്കുറിച്ച് അപ്പോഴും ഓർമ്മ പ്പെടുത്തി ക്കൊണ്ടേയിരുന്നു.
ഇറയത്ത് താഴ്ത്തി ക്കെട്ടിയ താൽക്കാലിക
ഷെഡ്ഡിൽ നിന്നും ആരോ
വിളിച്ചു പറഞ്ഞു .!
"കുളിപ്പിച്ചു കഴിഞ്ഞു
എടുക്കട്ടെ......?
കൂടി നിന്നവരെ ല്ലാം ചേർന്ന് ഹാളിൽ വിരിച്ചു
കർപ്പൂരം വിതറിയ കൈത
യോലപ്പായയിൽ കിടത്തി.
ഖുർആനിക സൂക്തങ്ങൾ
പ്രപഞ്ചം പ്രഗംഭനം കൊള്ളുമാറുച്ചത്തിലെ 
ത്തിയിരുന്നപ്പോൾ.
    പിന്നെ യെല്ലാം വളരെ
ധൃതിയിൽ നടന്നു.പിന്നിൽ
നിന്നും കൂട്ടക്കരച്ചിലും കൂടിക്കൂടി വന്നു.
അപ്പോഴേക്കും മുഖമൊഴി
ച്ചുള്ള ഭാഗങ്ങൾ തൂവെള്ള
ശീലത്തുണ്ടുകൾ ക്കുള്ളിൽ ഭദ്രമായിരുന്നു.
ഇടയിൽ നിന്നും ആരോ
പറയുന്നത് കേട്ടു.
"അവസാനമായി ആർക്കെങ്കിലും മുഖം
കാണാൻ ഉണ്ടോന്ന്".?
  എല്ലാവരും പരസ്പരം
മുഖം നോക്കി നിന്നു നിമി
ഷങ്ങളോളം.
എന്റെ നയനങ്ങൾ ഞാൻ
പോലുമറിയാതെ എന്തോ
തിരയുന്നതായെനിക്കു 
തോന്നി.
ഒരു നിയോഗം പോലെ
പുറം തിണ്ണപ്പടിയിൽ 
എന്റെ നയനങ്ങൾ ഉടക്കി നിന്നു, പിന്നെ ആലോചിച്ചു
നിന്നില്ല,ഏതൊഒരു വിശ്വ
രൂപം കൃഷ്ണ മണിയിൽ
തടഞ്ഞത് പോലെ ഞാനത് കണ്ടു .
ആവീട്ടു വളപ്പിൽ കയറിയ
മുതൽ എന്റെ മനസ്സിന്റെ
അഭ്രപാളിയിൽ കറങ്ങി ക്കൊണ്ടിരുന്ന വൈറ്റ് ആന്റ് ബ്ലാക്ക് കഥയിലെ
കൈലിമുണ്ട് മാത്രമുടുത്ത്
നഷ്ടപ്പെട്ട പ്രണയത്തെ
തോൽപിച്ച് എല്ലും തോലു
മായ് മാറിയ ആവികൃതരൂ
പം .ഞാൻ എന്റെ
കുട്ടി ക്കാലത്തെ വികൃതികൾ വീണ്ടുമെന്റെ
സിരകളിൽ ഇരച്ചു കയറിയ ആനിമിഷം
കേന്ദ്ര ബിന്ദു നഷ്ടപ്പെട്ട
ഒരു ചുഴലിക്കാറ്റായ് ഞാൻ
മാറുകയായിരുന്നപ്പോൾ 

      ചുളിഞ്ഞൊട്ടിയ ആകൈകൾ പിടിച്ചു ഞാൻ വിളിച്ചു കൂവി
"അടച്ചുകെട്ടരുതു ! കാണാൻ ഒരാൾ കൂടി
ബാക്കിയുണ്ട്."!!!!
      !!!!!!!!!!!!!!!;;;;!!!!!!!!!!!

2020 ഫെബ്രുവരി 4, ചൊവ്വാഴ്ച

ഹൃദയത്തിൻ ഋതു ഭേതം







ഒറ്റയ്ക്കൊ
രിത്തിനേരം
മ്മരച്ചോട്ടിൽ
കുത്തിരുന്നോർ_
ത്തെന്റെനാടും
തൊടികളും.
തൊട്ടുതൊട്ടില്ലെന്ന
മട്ടിൽ പറക്കുന്ന
തൂവാനത്തുമ്പിയും
പൂംബാറ്റയും.
മുറ്റത്തെ മുല്ലയിൽ
മുത്തിക്കളിക്കുന്ന
മുരടനാം വണ്ടിന്റെ
മൂളക്കവും.
മുളയിലേ നുള്ളി
ക്കളഞ്ഞൊരെൻ
പ്രണയത്തിൻന്നോർ
മ്മകൾ കുഴിച്ചിട്ട കല്ലറയും.
നിളചന്ദ്രഗിരിയിൽ
ഞാന്നീന്തിക്കളിച്ചനാ
ളെന്നെത്തഴുകിയൊ
രോളങ്ങളെ_
ത്തള്ളിമാറ്റുംബോഴും
താമരത്തളികയാ
യരയിൽത്തട്ടി
ത്തകരുന്നതും .
വളയം പിടിച്ചു
കറങ്ങുംബൊഴും
ഉള്ളിൽ നിളയുടെ
ച്ചാഞ്ചാട്ടം മാത്രമല്ലോ.
*********************


മുഖപ്പുസ്തകത്തിലൂടെ!!!!



















ചിലരങ്ങിനെയാ..
ചിരിച്ചും
ചില ചിന്തകളുടെ
ചിതൽപ്പുറ്റുതീർത്തും
ചില വരികളിലമൃദുരച്ചും
ചാഞ്ചാടും
ചില്ലയിരുന്ന് ഹൃദയത്തിൽ
ചേക്കേറാൻ മൊഴിഞ്ഞും
ചാരെയെത്താൻ നിൽക്കാതെ
ചരിത്രമായി മറഞ്ഞും.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
പേർവാഡിന്റെ സ്മരണയ്ക്ക് മുന്പിൽ.
*********************

2016 ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ദുർവിധി

             റൗഫ്..........., നിന്നെ മറക്കാന്‍ ഞങ്ങള്‍ക്കാവില്ലടാ...........
നിൻറെ ആ പുഞ്ചിരി ഞങ്ങളിലെന്നും നിലനിൽക്കുക തന്നെ ചെയ്യും. അതാണ് ഞങ്ങളും നീയും തമ്മിലുള്ള അന്തരം.
അതായിരിക്കാം ഞങ്ങള്‍ക്ക് മുമ്പേ സർവ്വാധിപൻ നിന്നെ ഞങ്ങളില്‍ നിന്നടർത്തിയെടുത്തത്.നന്മ നശിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിൽ നാരദന്മാർക്കും നരഭോജികൾക്കും സ്തുതി പാടുന്നൊരീ ധരണിയിൽ നിന്നെ പോലെയുള്ളവരിന്ന് വിരളമാണ്. നിളാ ചന്ദ്രഗിരിയുടെ കളകളം കേട്ടുറങ്ങുന്ന സ്വർഗ്ഗസമാനമായ നമ്മുടെ ഗ്രാമത്തിൽ നിന്നും വിവിധ കാരണങ്ങളാൽ പ്രവാസിയങ്കിയണിഞ്ഞ് ഞങ്ങളൊക്കെ വിടപറഞ്ഞകന്നപ്പോഴും നീയൊരു ഗ്രാമസേവകനെപ്പോലെ എല്ലാം കണ്ടും കേട്ടുംനിറപുഞ്ചിരിയുമായി നീ നിന്റെ ജൈത്രയാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു, ഈ ഗ്രാമത്തിൻറെ മുഖക്കണ്ണാടിയായി..... ഈ ദുർവിധി നിന്നെ വേട്ടയാടുന്നത് വരേ..........
നിൻറെ ഉമ്മയുടെ നാവില്‍ നിന്നും നിൻറെ നാമമുതിരാത്ത നിമിഷങ്ങളുണ്ടാവില്ല. അവർക്ക് നിൻറെ നന്മകളുടെ തസ്ബീഹ് കരുക്കൾ നീക്കാനേ നേരമുള്ളൂവെന്ന് തോന്നും കണ്ടാല്‍.
ആറ് വര്‍ഷത്തിന് ശേഷം ആറു മാസം മുമ്പ് അവിചാരിതമായി ആറു ദിവസത്തേക്ക് ഗ്രാമത്തിലെത്തിയപ്പോഴും നിൻറെ ഉമ്മയുടെ ചുണ്ടുകളിൽ നിന്നും ഞാന്‍ വായിച്ചെടുത്തത് നിൻറെ നിറസാനിദ്ധ്യം നൽകുന്ന നന്മകളുടെ സിക്റുകൾ തന്നെയായിരുന്നു. അന്ന് ഞാന്‍ നിന്നെ കണ്ടത്‌ അവസാന കാഴ്ചയായിരുന്നല്ലോയെന്നോർക്കുമ്പോൾ എന്റെ നയനങ്ങള്‍ സജല സാഗര സമാനമാകുന്നത് ഞാന്‍ സ്വയമറിയുന്നു. നീ എനിക്ക് സുഹൃത്തും നാട്ടുകാരനും അയൽവാസിയും മാത്രമായിരുന്നില്ലടാ....
നീയെന്നുമ്മയുടെയുദരത്തിൽ ജനിക്കാതെ പോയൊരു കുഞ്ഞനിയൻ കൂടിയായിരുന്നെന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നു.  അവസാനമായി നിനക്കു നൽകാൻ ഞങ്ങളില്‍ അവശേഷിക്കുന്നത് ഒരു സമുദ്രം സമം നിറയ്ക്കാൻ മതിയാവുന്ന ബാഷ്പകണങ്ങളും ഹൃദയം തുറന്നു ഒരുപാട് പ്രാർത്ഥനകളുടെ ഭണ്ഡാരവും നിറമിഴികളോടേ ഞാനീ കോറിയിടുന്ന ഈ നാലു വരികളും മാത്രം......
ശാന്തമായി മിഴികളടച്ചു നീ യാത്രയാവുക. ഞങ്ങളൊക്കെ പിമ്പേ വരേണ്ടവരല്ലേ.......
അള്ളാഹുമ്മ ഗ്ഫിർലഹും വർഹംഹും........
      ബഷീര്‍ പെരുന്നാൾ പറമ്പ ഫുജൈറ.......😒😔

2015 നവംബർ 30, തിങ്കളാഴ്‌ച

വെള്ളാപ്പള്ളിക്കൊരു തുറന്ന മറുപടി

മോനേ നടേശാ....
          കോഴിക്കോട് അഴുക്കുചാലിൽ വീണു മരണത്തോട് മല്ലടിച്ചത് ഹൈദരലി തങ്ങളോ കാന്തപുരമോ മഹ്ദനിയോ കുഞ്ഞാലിക്കുട്ടിയോ അല്ല എങ്ങാണ്ടോ ബീഫ് തിന്നാല്‍ മൃഗീയമായി മനുഷ്യനെ കൊന്നു തിന്നുന്നതോ അല്ലെങ്കിൽ മുസ്ലിമെന്ന് കേട്ടാല്‍ തീവ്രവാദിയാണെന്ന് മുദ്രകുത്തുന്നതോ ആയ അന്യദേശത്തു നിന്ന് വന്ന രണ്ട് ഹിന്ദു സഹോദരന്മാരാണ്. എന്നിട്ടും നമ്മുടെ സഹോദരന്‍ നൗഷാദിന് നിന്നെപ്പോലെ വർഗ്ഗീയവിഷദൃംഷ്ടയുള്ള ഒരു സമൂഹത്തിലുള്ള രണ്ടു സഹോദരന്മാരെ രക്ഷിച്ചു സ്വയം മരണത്തെ പ്പുൽകാൻ ആത്മ ധൈര്യം തന്നത് ഞങ്ങളുടെ സംസ്കാരവും കാരുണ്യവും പഠിപ്പിക്കുന്ന ഇസ്ലാമാണ്. ഞങ്ങളുടെ നേതാവ് പഠിപ്പിച്ചുതന്നത് നീ ഒന്ന് പഠിച്ചു നോക്കൂ അപ്പോള്‍ നിന്റെ കള്ളു വിറ്റു വീർപ്പിച്ച കുടവും നിന്റെ ആത്മാവും ശാന്തമാവും. നീ നൗഷാദിന്റെ കാര്യത്തിൽ തുപ്പിയ മാരകമായ വിഷത്തിന് മറുപടിയായി നിനക്കു തരേണ്ടത് ഞങ്ങളുടെ ധൈര്യശാലിയായ നേതാവ് മർഹും സീതിഹാജി പണ്ടൊരിക്കൽ നിയമസഭയിലെ സംവരണ ചർച്ചക്കിടയിൽ എതിര്‍ ചേരിയിലിരുന്ന കത്തിക്കസറുന്ന അന്നത്തെ സി പി എമ്മിന്റെ തീപ്പൊരി നേതാവ് എം വി രാഘവനോട് പറഞ്ഞ വാക്ക് ഞാന്‍ മറക്കാതെ സൂക്ഷിച്ചിട്ടുണ്ട്. നിനക്ക് കേൾക്കണ്ടേ?
സീതിഹാജിയുടെ സ്റ്റൈലിൽ തന്നെ പറയാം.
നീ ഇരിക്കടാ രാഘവാ.....
ഒരു ഉറുമ്പ് കടിക്കുന്ന വേദന സഹിക്കാന്‍ പറ്റുമെങ്കിൽ നിനക്കും ഞങ്ങള്ക്കു കിട്ടുന്ന സംവരണം കിട്ടുമെടാ.....
മോനേ നടേശാ... അതേ മറുപടി തന്നെയാണ്‌ നിന്നോടും ഞങ്ങള്ക്കു പറയാനുള്ളത്. നിനക്ക് പത്തു ലക്ഷവും മിസ്സിസിന് സർക്കാരിൽ ജോലിയും വേണോ ചെറിയൊരു വേദന സഹിക്കാന്‍ പൊന്നാനിയിലോട്ട് ചെല്ല്... നാവടിക്കാതെ! നടേശാ......

2015 ഒക്‌ടോബർ 18, ഞായറാഴ്‌ച

പ്രണയബാഷ്പം

നിന്നു തിരിയുവാൻ
നേരമില്ലാഞ്ഞിട്ടും
വന്നു ഞാന്‍ നിൻ
ചില്ലയ്ക്കരികിലിന്നലെ...
നിദ്രയിലാണ്ടിരിക്കാ
മെന്നറിഞ്ഞിട്ടും
നിൻറെ നാമം
ജപിച്ചുകൊണ്ടിരുന്നു ഞാന്‍....
നീണ്ട യാമങ്ങളും
നീലാകാശവും
കണ്ടന്താളിച്ചു നിന്നുപോയി ധരണിയും
താരകക്കുഞ്ഞിൻറിമകണ-
മുതിർന്നിട്ടുമൊന്നുമറിഞ്ഞില്ല
മന്നേരമെൻ പ്രിയേ....
നിന്ന നില്പിലായ്
നീണ്ടു മരിച്ചുപോയ്
നേരമൊക്കെയും
വിണ്ടുകീറിയർക്കൻ ജനിക്കുംവരേ....
നീ വന്നില്ല, കാർകൂന്തൽ കണ്ടില്ല
ഞാന്‍ കോറിയെറിയുന്നൊരു
തുണ്ടു കടലാസ്...
എന്നെ പുതപ്പിക്കുമൊരു
കഫത്തുണിത്തുണ്ടും
ചിതലരിക്കുന്നതിൻ മുമ്പെങ്കിലും
ഒരു തരി സ്നേഹമുണ്ടെന്നൊരു വാക്കും
നിന്നയനക്കോണിൽ
ഒരു തുള്ളി ബാഷ്പവു-
മവസാനമെങ്കിലും
കിട്ടുമെന്നോർമ്മയിൽ
കണ്ണടക്കട്ടെ ശാന്തമായ്..........