
ഒറ്റയ്ക്കൊ
രിത്തിനേരം
മ്മരച്ചോട്ടിൽ
കുത്തിരുന്നോർ_
ത്തെന്റെനാടും
തൊടികളും.
തൊട്ടുതൊട്ടില്ലെന്ന
മട്ടിൽ പറക്കുന്ന
തൂവാനത്തുമ്പിയും
പൂംബാറ്റയും.
മുറ്റത്തെ മുല്ലയിൽ
മുത്തിക്കളിക്കുന്ന
മുരടനാം വണ്ടിന്റെ
മൂളക്കവും.
മുളയിലേ നുള്ളി
ക്കളഞ്ഞൊരെൻ
പ്രണയത്തിൻന്നോർ
മ്മകൾ കുഴിച്ചിട്ട കല്ലറയും.
നിളചന്ദ്രഗിരിയിൽ
ഞാന്നീന്തിക്കളിച്ചനാ
ളെന്നെത്തഴുകിയൊ
രോളങ്ങളെ_
ത്തള്ളിമാറ്റുംബോഴും
താമരത്തളികയാ
യരയിൽത്തട്ടി
ത്തകരുന്നതും .
വളയം പിടിച്ചു
കറങ്ങുംബൊഴും
ഉള്ളിൽ നിളയുടെ
ച്ചാഞ്ചാട്ടം മാത്രമല്ലോ.
*********************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ